Kerala
കൊച്ചി: അര്‍ബുദ ബാധിതയായ രണ്ടരവയസുകാരിയുടെ ചികിത്സയ്ക്ക് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയുടെ സഹായം. വയനാട് കമ്പളക്കാട് സ്വദേശിയുടെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായമായിട്ടാണ് എം.എ. യൂസഫലി 10 ലക്ഷം രൂപ കൈമാറിയത്.
കുട്ടി ചികിത്സയില്‍ തുടരുന്ന കോഴിക്കോട് എം.വി.ആര്. കാന്‍സര്‍ സെന്ററിലെത്തി യൂസഫലിയുടെ പ്രതിനിധികളായ ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ്, കോഴിക്കോട് ലുലു റീജണല്‍ ഡയറക്ടര്‍ ഷെരീഫ് മാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് 10 ലക്ഷം രൂപയുടെ ചെക്ക് കുട്ടിയുടെ പിതാവിന് കൈമാറി.
കഴിഞ്ഞ ദിവസമാണ് കുഞ്ഞിന്റെ വാര്‍ത്ത യൂസഫലിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. മജ്ജ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി 60 ലക്ഷം രൂപ വേണ്ടി വരുമെന്ന കുടുംബത്തിന്റെ അഭ്യര്‍ഥന കണ്ടതോടെയാണ് അദ്ദേഹത്തിന്റെ ഇടപെടലും എത്തിയത്.
ലുലു പ്രതിനിധികള്‍ കുട്ടിയുടെ മാതാപിതാക്കളെ ബന്ധപ്പെടുകയും ചികിത്സ സഹായത്തുകയായ 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറുകയും ചെയ്തു.
NRI
ന്യൂയോർക്ക്: പത്രപ്രവര്ത്തകന് രമേശ് ബാബു രചിച്ച "ഡോ.എം.വി. പിള്ള കൈനിക്കരയിലെ വിശ്വപൗരന്' എന്ന പുസ്തകം പ്രകാശനത്തിന് ഒരുങ്ങുന്നു.
ജനുവരി മൂന്നിന് വൈകുന്നേരം നാലിന് തിരുവനന്തപുരം ഗവണ്മെന്റ് മോഡല്‍ സ്കൂളില്‍ നടക്കുന്ന ചടങ്ങിൽ മോഡല്‍ സ്കൂൾ പ്രിന്‍സിപ്പാൾ കെ.വി. പ്രമോദ് അധ്യക്ഷത വഹിക്കും.
അദ്ദേഹത്തിൽ നിന്ന് ഡോ. എം.വി. പിള്ളയുടെ കൊച്ചുമക്കളായ ഒറിയോണ്‍ പിള്ള, ആഡ്രിയന് പിള്ള, മാക്സിമസ് പിള്ള (മൂവരും യുഎസ്എ) എന്നിവർ പുസ്തകത്തിന്റെ ഓരോ പകർപ്പ് വീതം ഏറ്റുവാങ്ങും.
അമേരിക്കയിലെ പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ധനും തോമസ് ജഫര്‍സണ്‍ യൂണിവേഴ്സിറ്റി ഓങ്കോളജി ക്ലിനിക്കല്‍ പ്രഫസറുമായിരുന്ന എം.വി. പിള്ളയെ കുറിച്ചുള്ള ഈ പുസ്തകം കോഫി ബുക്ക് സ്റ്റൈലിലാണ് ഒരുക്കിയിരിക്കുന്നത്. ഗൾഫ് ഗ്രാഫിക്സ് വെങ്ങാനൂർ ആണ് പുസ്തകത്തിന്റെ പ്രസാധകർ.
ഗ്രന്ഥകര്‍ത്താവും മാധ്യമ പ്രവര്‍ത്തകനും കൂടിയായ രമേശ് ബാബു പുസ്തക പരിചയം നടത്തും. കലാസാംസ്കാരിക പ്രവര്ത്തകന് സൂര്യ കൃഷ്ണമൂര്‍ത്തി, ഡോ. എസ്. വേണുഗോപാൽ (സീനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് സര്ജന്) എന്നിവരടക്കം ആശംസകൾ നേർന്ന് സംസാരിക്കും.
കീര്‍ത്തന രമേശിന്റെ ഈശ്വര പ്രാര്‍ഥനയോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ മോറിസണ്‍ ആന്‍ഡ് ഡിക്സണ്‍ ഫാര്‍മ കമ്പനി യുഎസ്എയുടെ ലീഗല്‍ ഡിവിഷന് തലവന്‍ വിനു പിള്ള സ്വാഗതം പറയും. ഡോ. എം.വി. പിള്ള നന്ദി അറിയിക്കും.
തുടർന്ന് വിദ്യാർഥികൾക്കായി ലഘുവായ സായാഹ്ന സത്കാരവും നടക്കും. 1992 ജൂലൈ ഒമ്പത് മുതൽ 13 വരെ വാഷിംഗ്ടൺ ഡിസിയിലെ ഹയാത്ത് റീജൻസിയിൽ നടന്ന ഫൊക്കാന കോൺഫറൻസിൽ എറെ ശ്രദ്ധിക്കപ്പെട്ട "നിളാതീരം' സാഹിത്യസമ്മേളനം വിജയമായതിന്റെ മുഖ്യശില്പി എം. വി. പിള്ളയായിരുന്നു.
പാർഥസാരഥി പ്രസിഡന്റായിരുന്ന ഫൊക്കാന കമ്മിറ്റി ഡോ.എം.വി. പിള്ളയുടെ നിർദേശത്തിൽ ഭാഷയേയും സംസ്കാരത്തേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കംകുറിച്ച "ഭാഷയ്ക്കൊരു ഡോളർ' പദ്ധതി മലയാള ഭാഷയോടും പിറന്ന നാടിനോടുമുള്ള അദ്ദേഹത്തിന്റെ ഇഷ്ടത്തിന്റെ പ്രതീകമായി.
Special News
കീ ബോര്‍ഡില്‍ വേഗം കൊണ്ട് വിസ്മയം കാണിക്കുന്ന പ്രശസ്ത സംഗീതജ്ഞന് സ്റ്റീഫന്‍ ദേവസിയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആയിരക്കണക്കിനുപേര്‍ പങ്കെടുത്ത ഒരു സംഗീത പരിപാടിക്കിടെയാണ് സ്റ്റീഫന്‍ ദേവസി താന്‍ മരണത്തിന്റെ വക്കില്‍നിന്ന് അദ്ഭുതകരരമായി ജീവിതത്തിലേക്കു പറന്നുയര്‍ന്ന കഥ പറയുന്നത്.
ശരാശരിക്കാരന്
സ്റ്റീഫന്റെ വാക്കുകള്‍ ഇങ്ങനെ: ഞാനൊരു സാധാരണക്കാരനായ പയ്യന് ആയിരുന്നു. ദാ ആയിരിക്കുന്ന പയ്യനെപ്പോലെ ഒരു സാധാരണക്കാരന്. പഠിക്കാന്‍ ഞാന്‍ ശരാശരിയായിരുന്നു. അത്ര ബില്യന്റൊന്നും ആയിരുന്നില്ല. തീര്‍ത്തും ശരാശരിക്കാരന്. എന്നാല്‍, ഒരു കാര്യം കൃത്യമായി ചെയ്തിരുന്നു. അമ്മ പറഞ്ഞതു പ്രകാരം ഞാന്‍ സണ്‍ഡേ സ്കൂളില്‍ പോകുമായിരുന്നു. അവിടെ പറയുന്ന ഒരു വാക്യമെങ്കിലും കാണാതെ പഠിക്കും. പഠിച്ചില്ലെങ്കില്‍ അമ്മ ചീത്ത പറയും, ഡാഡി ചീത്ത പറയും. അതു പേടിച്ച് പഠിക്കും.
അങ്ങനെയായിരുന്നു ഞാന്‍. ഞാന്‍ എന്നെ പറ്റി അധികമൊന്നും ചിന്തിച്ചിട്ടില്ല. എന്റെ ഭാവിയെ പറ്റിയും ചിന്തിച്ചിട്ടില്ല. ഇങ്ങനെയൊക്കെ ആയിരിക്കും ജീവിതം എന്നു കരുതി. സ്കൂളില്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് എനിക്ക് ദിവസം ഒരടിയെങ്കിലുംകിട്ടും. യൂണിഫോം മര്യാദയ്ക്ക് ഇടില്ല, ഇംഗ്ലീഷ് സംസാരിക്കില്ല. ഞങ്ങളുടെ സ്കൂളില്‍ ഇംഗ്ലീഷ് സംസാരിക്കുന്നതു നിര്‍ബന്ധമായിരുന്നു. അല്ലെങ്കില്‍ ഒരു വാക്കിന് 25 പൈസ ഫൈന്‍ കൊടുക്കണം. എന്തായാലും ഞാന്‍ ദിവസം അഞ്ചു ഉറുപ്പിക ചെലവാക്കുമായിരുന്നു.
പത്താം വയസിലെ പനി
പത്താം വയസില്‍ എനിക്കൊരു പനി വന്നു. അതൊരു പ്രത്യേക പനിയായിരുന്നു. അതു ദൈവത്തിന്റെ ഒരു ഗിഫ്റ്റ് ആയിരുന്നെന്നു തോന്നുന്നു. കാരണം ദൈവം എന്ന ഒരു ഓവനലിട്ട് ബേക്ക് ചെയ്യാന്‍ തുടങ്ങി. എന്നാല്‍, ആ രോഗം അപകടകാരിയായിരുന്നു. അതു ഗുരുതരമായ കാന്‍സര്‍ ആയിരുന്നു. എല്ലാവര്ക്കും ഞാന്‍ കീബോര്‍ഡ് വേഗത്തില്‍ വായിക്കുമ്പോള്‍ ഞാനൊരു മ്യൂസിക്കല്‍ ഫാമിലിയില്‍നിന്നു വന്നയാളാണെന്നു തോന്നും. എന്നാല്‍, ഞാനൊരു മ്യൂസിക്കല്‍ ഫാമിലിയില്‍നിന്നുള്ള ആളല്ല. അതൊരു ഗിഫ്റ്റ് ആയിരുന്നു. എന്റെ പനി മാറുന്നില്ല. ദിനംതോറും വഷളായി. രക്ഷപ്പെടില്ല എന്ന സ്ഥിതിയായി. മരണത്തിന്റെ വക്കിലെത്തിയതും ഡോക്ടര്‍ ഡാഡിയോടു പറഞ്ഞു. ദുബായില്‍നിന്ന് എത്രയും വേഗം നാട്ടിലെത്തുക. ഫ്യൂണറല്‍ നടത്താനുള്ള പണവും കരുതാന്‍ പറഞ്ഞു.
ദൂതനെപ്പോലെ ഒരാള്‍
എല്ലാ പ്രതീക്ഷയും അസ്തമിച്ചു. അപ്പോള്‍ ഒരു പാസ്റ്റര്‍ ഞങ്ങളുടെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്താന്‍ വന്നു. ഞങ്ങളാരും അദ്ദേഹത്തെ മുമ്പു കണ്ടിട്ടില്ല. എല്ലാവരും ഡാഡി വരുന്നതുവരെ എന്റെ ആയുസ് രണ്ടു ദിവസംകൂടി നീട്ടിക്കിട്ടാന്‍ വേണ്ടി പ്രാര്‍ഥിക്കുന്ന സമയം ആയിരുന്നു അത്. അപ്പോള്‍ പാസ്റ്റര്‍ എന്റെ കിടയ്ക്കരികില്‍ വന്നു പറഞ്ഞു ഈ ബാലന് നിരവധി ദേശങ്ങളില്‍ യാത്ര ചെയ്യും... അതുകേട്ട് എല്ലാവരും ഞെട്ടി. ഇതെന്താ ഇദ്ദേഹം പറയുന്നത്. ഏതു നിമിഷവും മരിക്കുമെന്നു കരുതിയിരിക്കുമ്പോള്‍ വിവിധ ദേശങ്ങളില്‍ യാത്ര ചെയ്യുമെന്നു പറയുന്നു. പാസ്റ്റര്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോയെന്നാണ് ആദ്യം തോന്നിയത്. എന്നാല്‍, അതു ദൈവത്തിന്റെ മെസേജ് ആയിരുന്നു. എന്നാല്‍, ആ നിമിഷം ഞാന്‍ സുഖപ്പെട്ടു. എന്റെ രക്തത്തിന്റെ കൗണ്ട് ശരിയായ നിലയിലേക്കു വന്നു.
ആ കീബോര്‍ഡ്
എന്റെ സംസ്കാരം നടത്താന്‍ കൊണ്ടുവന്ന പണം ഉപയോഗിച്ച് ഡാഡി എനിക്കൊരു കാസിനോ കീബോര്‍ഡ് വാങ്ങിത്തന്നു. അന്നു ഞാന്‍ കീബോര്‍ഡില്‍ പരിശീലനം തുടങ്ങി. അവിടെനിന്നാണ് ഈ സ്റ്റീഫന്‍ ദേവസിയുടെ തുടക്കം. അല്ലാതെ എനിക്ക് യാതൊരു സംഗീത പശ്ചാത്തലവുമില്ല. എനിക്കറിയാം എന്ന രക്ഷിച്ച ഓള് റൗണ്ടര്‍, സര്വശക്തന് അത് യേശുവാണ്.... ഇത്രയും പറഞ്ഞിട്ട് ഒ്ന്നുമില്ലായ്മയില്‍ നിന്നെന്നെ നിന്നുടെ ഛായയില്‍ സൃഷ്ടിച്ചു... എന്ന ഗാനം പാടിയാണ് തന്റെ സാക്ഷ്യം അദ്ദേഹം അവസാനിപ്പിച്ചത്.